8/22/2012

തുടക്കത്തിലേ പറഞ്ഞു കൊള്ളട്ടെ , ഇതും മണ്ണും, മഴയും തന്നെ തന്ന ഓര്‍മ്മകള്‍ ആണ്....കൊയ്തൊഴിഞ്ഞ പാടത്തെ ചേറ്റു മണമുള്ള ; പറമ്പില്‍ നിന്ന്, ഓണമുണ്ണാന്‍ കാലേ കൂട്ടി കണക്കാക്കി നട്ട് നനച്ച പച്ച കറികള്‍ വിളവെടുക്കുമ്പോള്‍ ഉണ്ടാകുന്ന മണ്ണിന്റെയും , പച്ച പയര്‍ വള്ളിയുടെയും മണമുള്ള ഓര്‍മ... 
ഇന്ന് വൈകിട്ട് ചെറിയ ഒരു ഷോപ്പിംഗ്‌ കഴിഞ്ഞു ഞാനും ഭാര്യയും വീടിലേക്ക്‌ വന്നു കയറുമ്പോള്‍ കണ്ടു , ഇളം തിണ്ണയില്‍ അമ
്മയോട് കുശലം പറഞ്ഞിരിക്കുന്ന കുഞ്ഞു പെണ്ണിനെ ... വാര്‍ധക്യത്തിന്റെ വയ്യായ്ക ഉണ്ട് എന്ന് പറയുമ്പോഴും മണ്ണിന്റെ മനസ്സറിഞ്ഞു പണിയെടുത്ത മേനിക്ക് ഇനിയും വേണമെങ്കില്‍ ഒരൂണിനുള്ള നെല്ല് കുത്തി അരിയാകാം എന്ന് പറഞ്ഞു തെളിഞ്ഞു ചിരിക്കുന്ന കുഞ്ഞു പെണ്ണ് ....
പ്ലാസ്റ്റിക്‌ കാരി ബാഗില്‍ അല്പം വാടിയ പച്ചക്കറി കണ്ടു കുഞ്ഞു പെണ്ണ് എന്റെ ഏഴു മാസം പ്രായം ഉള്ള മകനോടെന്ന പോലെ പറഞ്ഞു ..
" അന്ന് മോന്റെ അച്ഛന് വേണ്ടി ഈ അമ്മൂമ്മയോക്കെ ചേര്‍ന്ന് പറമ്പില്‍ ഉണ്ടാക്കിയിരുന്നു ഇതൊക്കെ .."
അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് .....
പാട്ടത്തിനു എടുത്ത ഒരു തുണ്ട് ഭൂമിയില്‍ അച്ഛനും അനിയന്മാരും ചേര്‍ന്ന് നെല്ല് വിതച്ചിരുന്നു അന്ന്... കുറച്ചു നാള്‍ ഉണ്ണാന്‍ ഉള്ളത് മാത്രം ..അല്‍പ നേരം കൊണ്ട് മാത്രം കൊയ്ത്തു തീരുന്ന ആ കൊയ്ത്തു പാടത്ത് കുഞ്ഞു പെണ്ണും പിന്നെ ഒന്നോ രണ്ടോ പേര്‍ തീര്‍ന്നു ..
മുറ്റത്ത്‌ വലിയ ചെമ്പില്‍ നെല്ല് പുഴുങ്ങുന്നതിന്റെ മണം... ഓര്‍മയില്‍ ആ സുന്ഗന്ധം മാത്രം ...!
വടക്കേ പറമ്പിലെ പയറു പറിക്കുന്നത്‌ ഓണത്തിന് രണ്ടു ദിവസം മുന്‍പാണ്‌ ... പൂരാടതിന്റെ അന്ന് .
നേര്‍ത്ത വെയിലും , ചെറു ചാറ്റല്‍ മഴയും ഏറ്റു അച്ഛനോടൊപ്പം , കുഞ്ഞു പെണ്ണും, കുഞ്ഞു പെണ്ണിന്റെ മോന്‍ ശശിയും ചേരുന്നു പയറു പറിച്ചു കൂട്ടും ...
............
വീട്ടിലേക് ഉള്ളതും, പപ്പടത്തിനു ഉള്ളതും കഴിച്ചു - പപ്പടത്തിനു ഉള്ളത് എന്ന് പറയുമ്പോള്‍ , പപ്പടം ഉണ്ടാകുന്ന ജാനു അമ്മക് പൈസ വേണ്ട പകരം പയര്‍ മതി .. ഒരു തരം ബാര്‍ട്ടര്‍ സമ്പ്രദായം ...- ബാക്കി പയറും , കുറച്ചു തേങ്ങയും അത്രോയൊക്കെ മതിയായിരുന്നു ഓണത്തിന് ഉള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍
അത്തത്തിനു മുന്‍പേ എത്തും കുഞ്ഞു പെണ്ണും മോനും , ശശി ചേട്ടന്‍ മുറ്റം ചെത്തി മിനുക്കും .... പിന്നീട് വീട് മാറിയിട്ടും ഇല്ലാത്ത മുറ്റം ചെത്താന്‍ ശശി ചേട്ടന്‍ വരും .. തന്റെ തൂമ്പ കൊണ്ട് ശശി ചേട്ടന്‍ ഒരു കോരി മണ്ണ് മാറ്റി ഇട്ടാല്‍ മതി ... ഒരു തെളിച്ചം ആണ്... ഓണം എത്തി എന്ന് വിളിച്ചു പറയുന്ന ഒരു മുഖം മിനുക്കല്‍ തന്നെ ആണ് അത് ...
കുഞ്ഞു പെണ്ണ് ഭാഗ്യവതി ആണ് , ആവുന്ന കാലത്തോളം പണിയെടുത്തു .. അതും മണ്ണില്‍ ...! പലരെയും തന്റെ വിയര്‍പ്പു കൊണ്ട് അന്നമൂട്ടി.. കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് മകന്‍ പറഞ്ഞു " കുറെ നാള്‍ പണിയെടുത്തില്ലേ..ഇനി അമ്മ ചുമ്മാ ഇരിക്ക് " ഇപോ സ്വസ്ഥം ഗൃഹ ഭരണം
കുറച്ചു നേരം ഇരുന്നു നാട്ടു വിശേഷവും , വീട്ടു വിശേഷവും ... ഓണ കഥകളും പറഞ്ഞിട്ട് പതുക്കെ എഴുനേറ്റു നടന്നു. കൊയ്തൊഴിഞ്ഞു വെറും ചതുപ്പ് ആയി മാറിയ പാട വരമ്പും കടന്നു ...ഇടതോടിനു കുറുകെ ഒരു തെങ്ങ് വെട്ടിയിട്ട് ആരോ തീര്‍ത്ത പാലം കേറി വാര്‍ധക്യം തളര്‍ത്താത്ത മനസ്സും ശരീരവും ആയി കുഞ്ഞു പെണ്ണ് നടന്നു ....
പോകുന്നതിനു മുന്‍പ് അമ്മയോട് പറയുന്നത് കേട്ടു " സ്ഥലം കുറവാണ്..എന്നാലും കുറച്ചു ചീര എങ്കിലും നടു ..ഒന്ന് വിചാരിച്ചാല്‍ മതി ..മണ്ണില്‍ പണിയെടുത്താല്‍ മണ്ണ് തരും .."
ഏഴിന്റെ ഗുണന പട്ടിക 

കഴിഞ്ഞ ആഴ്ച വീടിലേക്ക്‌ വിളിച്ചപ്പോള്‍ ചേച്ചിക്ക്  പറയാന്‍ ഉണ്ടായിരുന്ന പരാതി ആദിയെ കുറിച്ച് ആയിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന അവന്‍ ക്ലാസ് കഴിഞ്ഞു വന്നാല്‍ പിന്നെ പുറത്തേക് ഒരു ഓട്ടമാണ് ... വീട്ടില്‍ ഇരുന്നു പഠിക്കുന്നില്ല .. ക്ലാസ്സ്‌ ടെസ്റ്റുകളില്‍ പലതിനും ബി പ്ലസ്‌ അല്ലെങ്കില്‍ ബി എന്ന നിലയിലേക് താഴ്ന്ന്നു വരുന്നു ... ഇടക് ഫോണ്‍ വാങ്ങിച്ചു ആദി പറഞ്ഞതും പരാതി ആയിരുന്നു.. അമ്മ അവനെ കളിയ്ക്കാന്‍ വിടുന്നില്ല .. എപ്പോഴും വഴക്ക് പറയുന്നു ... ! ചേച്ചിയോട് മറുപടി പറഞ്ഞില്ല വെറുതെ ചിരിച്ചു .. ഈ ആഴ്ചാവസാനം വീട്ടില്‍  എത്തിയാല്‍ ഉടന്‍ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു ആദിയെ സമാധാനപ്പെടുത്തി . 
സത്യത്തില്‍ അവനെ സഹായിക്കാന്‍ പാടില്ലാത്തത് ആണ് .. എല്ലാവരും പറയും ഞാന്‍ ആണ് അവനെ  പുന്നാരിച്ചു വഷള് ആകുന്നതു എന്ന് .. അത് കേട്ട് ഞാന്‍ ചിരിക്കും ..
ഒരു ദിവസം അവന്‍ എന്തോ കുരുത്തക്കേട്‌ ഒപ്പിച്ചപ്പോള്‍ വീട്ടില്‍ ആരോ അവനോടു ചോദിച്ചു " നീ എന്താ ആദി ഇങ്ങിനെ ഒക്കെ തുടങ്ങുന്നത് " എന്ന് 
മറുപടി പെട്ടെന്ന് ആയിരുന്നു " ഈ മാമന്‍ ആണ് എന്നെ ചുമ്മാ പുന്നാരിച്ചു വഷള് ആകുന്നതു"  എന്ന് .. 

അപ്പൊ പിന്നെ എങ്ങിനെ ഇവനെ സഹായിക്കും ..  ആഴ്ചാവസാനം വീട്ടില്‍ എത്തിയപ്പോള്‍ , ചേച്ചി അവന്റെ ക്ലാസ്സ്‌ ടെസ്റ്റ്‌ പേപ്പര്‍ മാര്‍ക്ക്‌ ലിസ്റ്റ് എല്ലാം എന്റെ അടുത്ത് കൊണ്ട് വന്നു " നീ പറ , ഇവന്‍ ഇങ്ങിനെ പോയാല്‍ എന്ത് ചെയ്യും .."
എനിക്കും തോന്നി ഇത് ശരിയാവില്ല .. എന്തായാലും വൈകുന്നേരം അവനെ ഇരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു . തുടക്കത്തിലേ തന്നെ അവന്‍ ഉഴപ്പാന്‍ തുടങ്ങി .. 
ക്ഷമ നശിച്ചു എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഒരു വടിയെടുത്തു ..! തല്ലാന്‍ വടി ഓങ്ങിയ ഞാന്‍ പെട്ടെന്ന് വേണ്ട എന്ന് വെച്ച് ഏഴിന്റെ ഗുണന പട്ടിക മനസ്സില്‍ ചൊല്ലാന്‍ ശ്രമിച്ചു.. 
ഇല്ല.. എനിക്ക് ഇപ്പോഴും ഏഴിന്റെ ഗുണന പട്ടിക മന: പാഠം അല്ല .
പഠിപ്പിക്കല്‍ വേണ്ട എന്ന് പറഞ്ഞു അവനെ കളിയ്ക്കാന്‍ പറഞ്ഞു വിട്ടു 
അവന്‍ പുറത്തേക് ഓടിയപ്പോള്‍ എന്റെ മനസ്സ് ഏരൂര്‍ കെ. എം. യു .പി . സ്കൂള്‍ ലെ മൂന്നാം ക്ലാസ് ഇല്‍  ആയിരുന്നു .. മേരി കുട്ടി ടീച്ചര്‍ കഴിഞ്ഞ രണ്ടു ദിവസം ആയി രണ്ടു മുതല്‍ പത്തു വരെ ഉള്ള ഗുണന പട്ടിക പഠിപ്പിക്കുകയാണ് ..! ഒത്ത ഉയരവും വണ്ണവും ഉള്ള, ഒരിക്കലും ചിരിച്ചു കണ്ടിടില്ലാത്ത , അവരുടെ കയ്യില്‍ അപ്പോഴും തന്റെ കൈ നീളമുള്ള ഒരു ചൂരല്‍ ഉണ്ടായിരുന്നു .. എന്ത് കൊണ്ടോ ഞങ്ങളില്‍ ആര്‍ക്കും അവരെ ഒരു ടീച്ചര്‍ ആയി അന്ഗീഗരിക്കാന്‍ ആ പ്രായത്തിലും മടി ആയിരുന്നു ..
ഏഴിന്റെ ഗുണന പട്ടിക എല്ലാവരെയും കൊണ്ട് ചൊല്ലിക്കുക ആയിടുന്നു ടീച്ചര്‍... .
ചൊല്ലാന്‍ പറ്റാത്തവരുടെ പുറത്തും , തോള്‍ ഭാഗത്തും ,  ടീച്ചറുടെ ചൂരല്‍ ആഞ്ഞു പതിച്ചു .. പലരുടെയും പുറത്തും , തോള്‍ ഭാഗത്തും നീളത്തില്‍ ഉള്ള ചുവന്ന പാടുകള്‍ പിന്നീടു ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കണ്ടു ..! ടീച്ചര്‍ എത്രയും പെട്ടെന്ന്മ രിച്ചു പോകണേ എന്നായിരുന്നു അന്ന് മുഴുവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന . 
മുന്നില്‍ നിന്ന് രണ്ടാം നിരയിലെ ബെഞ്ചില്‍ രണ്ടാമത് ഇരുന്നിരുന്ന എനിക്ക് അന്ന് എന്താണാവോ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരുന്നത് ? 
എന്നോട് ആദ്യം ചോദിച്ചത് നാലിന്റെ ഗുണന പട്ടിക .. പെട്ടെന്ന് തന്നെ അത് ചൊല്ലി .. പിന്നെ ഏഴ്.. 
ഞാന്‍ കരയണോ വേണ്ടയോ എന്ന അവസ്ഥയില്‍ ആയി .. കാരണം തലേ ദിവസം , അച്ഛന്‍ എന്നെ രണ്ടു മുതല്‍ പത്തു വരെ ഉള്ള ഗുണന പട്ടിക പഠിപ്പിച്ചു .. പക്ഷെ ഏഴിന്റെ ഇടക് നിന്ന് പോകുന്നു .. കുഴപ്പമില്ല അത് പിന്നെ പഠിക്കാം എന്ന് അച്ഛന്‍ പറഞ്ഞു .. 
അത് ചതിയായി ... വിറച്ചു വിറച്ചു ചൊല്ല് തുടങ്ങി .. ഇടക് നിന്നു .. പിന്നെ മുന്നോട്ടു നീങ്ങിയില്ല ..  ഒരെണ്ണം വൃത്തിയായി ചൊല്ലിയത് കൊണ്ട് ആവണം , ടീച്ചര്‍ പുറത്തു തല്ലിയില്ല .. നീട്ടി  പിടിച്ച കൈ വെള്ളയില്‍ മൂന്ന് അടി .. പുറത്തേക്  ഇറക്കി നിര്‍ത്തി
 " ഈ പിരീഡ് കഴിയുന്നതിനു മുന്‍പ് കാണാതെ പഠിച്ചു ചൊല്ലണം അല്ലേല്‍ നിനക്ക് കിട്ടും " 
ആ ചെറിയ പ്രായത്തില്‍ അത് സഹിക്കാവുന്നതിനു അപ്പുറം ആയിരുന്നു .. വിറച്ചു കൊണ്ട് പഠിച്ചു തുടങ്ങി .. ഒടുവില്‍ എങ്ങിനെയോ മനസില്‍ കുത്തി നിറച്ചു .. അടി പേടിച്ചു പെട്ടെന്ന് തന്നെ മനസ്സില്‍ നിറച്ചത് ടീച്ചറുടെ മുന്നില്‍ ചൊല്ലി തീര്‍ത്തു ..! ചൊല്ലി തീര്‍ന്നതും ഞാന്‍ അത് മറന്നു .. 
ഇന്നും എനിക്ക് ഏഴിന്റെ ഗുണന പട്ടിക മന: പാഠം അല്ല
ഈ ആഴ്ച വീട്ടില്‍ എത്തിയപോള്‍ ചേച്ചി വളരെ സന്തോഷത്തോടെ ആദിയുടെ ക്ലാസ് ടെസ്റ്റ്‌ മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചു തന്നു ഹിന്ദി ഒഴിച്ച് ഒക്കെത്തിനും എ പ്ലസ്‌ ... 
" മാമാ , ഹിന്ദി എനിക്ക് ഒട്ടും അറിയില്ല ..മാമന് അറിയോ..?'
" മാമന് അറിയില്ല എന്താ ആദി ..?"
" അപോ പിന്നെ എന്ത് ചെയ്യും "
" നീ ഒന്നും ചെയ്യണ്ട .. അതൊക്കെ പതുകെ ശരി ആയികൊളും.."
" എന്നാലും .." 
അവന്‍ വീണ്ടും സംശയത്തില്‍ ആണ് .. എന്നാലും ഹിന്ദി .. അതാണ് അവന്റെ പ്രശ്നം .. 
പക്ഷെ അത് എനിക്കോ വീടുകാര്‍ക്കോ ഇപോ ഒരു പ്രശ്നം അല്ല .. അതോകെ ശരി ആയികൊളും .. അവന്റെ മനസില്‍ ചൊല്ലാന്‍ പറ്റാത്ത ഒരു ഏഴിന്റെ ഗുണന പട്ടിക ഉണ്ടാകാതിരിക്കാന്‍ വേണ്ടി അതൊന്നും ഞങ്ങള്‍ ഒരു പ്രശ്നം ആകുന്നെ ഇല്ല ....

8/17/2012

ഭക്ഷണം പലപ്പോഴും ആര്‍ഭാടവും അഹങ്കാരവും ആകാറുണ്ട് അവിടെ കഴിക്കുന്നവന്റെ വയറു മാത്രം നിറയും, ഭക്ഷണം അവിശ്യമാകവേ , നാവും വയറും നിറയും , പക്ഷെ , ഭക്ഷണം മനസ്സും, നാവും, വയറും നിറയ്ക്കുന്നത്, അത് ഒരു അത്യാവശ്യം ആകുമ്പോള്‍ മാത്രം ആണ് .. അത് ഒട്ടും complicated ആക്കാതെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ആണ് " ഉസ്താദ്‌ ഹോട്ടല്‍ " എന്നാ ഈ ചെറിയ " വലിയ" ചിത്രത്തെ പ്രേക്ഷകര്‍ക് പ്രിയപെട്ടതു ആ
കി മാറ്റുന്നതും . തിലകനും , ദുല്ക്കറും ചേര്‍ന്നുള്ള ഓരോ സീനും മനോഹരം എന്ന് തന്നെ പറയണം ... " ഞങ്ങള്‍ക്ക് താരങ്ങള്‍ ആകേണ്ട പകരം നല്ല "നടി- നടന്മാര്‍ ആയാല്‍ മതി എന്നാ പുതു തലമുറയുടെ വിളിച്ചു പറയല്‍ തന്നെ ആണ് ദുല്‍ക്കര്‍ എന്നാ താര പുത്രനും ഈ രണ്ടു ( സെക്കന്റ്‌ ഷോ & ഉസ്താദ് ഹോട്ടല്‍ ) ചിത്രങ്ങളിലൂടെ നടത്തുന്നത് എന്നതില്‍ ഒരുപാടു സന്തോഷം തോന്നുന്നു. അഞ്ജലി മേനോന്‍ മഞ്ചാടിക്കുരു പോലെ മനോഹരമായ് ഒരു നന്മയുടെ കഥയാണ് "ഉസ്താദ് ഹോട്ടല്‍" എന്നാ ചിത്രത്തിലൂടെ പറയുന്നത് . ബ്രിഡ്ജ് , ഹാപ്പി ജേര്‍ണി " എന്ന രണ്ടു ചെറു ചിത്രങ്ങളിലൂടെ നമ്മ വിസ്മയിപ്പിച്ച അന്‍വര്‍ , അഞ്ജലി എന്നിവര്‍ വീണ്ടും നമ്മെ ശെരിക്കും അത്ഭുത്പ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട് , അതില്‍ ഏറ്റവും മികച്ചത് ,ദുല്കരിന്റെ ഫൈസല്‍ ഉം , തിലകന്റെ കരീമിക്കയും ചേര്‍ന്നുള്ള ആ ബീച്ച് സീന്‍ തന്നെ . രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴത്തെ ഇത്രയും സിമ്പിള്‍ ആയി, ഇതിലും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമോ എന്ന് തോന്നുന്ന തരത്തില്‍ എത്ര മനോഹരമായിട്ടാണ് , അന്‍വര്‍ ആ സീന്‍ ചിത്രീകരിച്ചിരിക്കുന്നത് ..! ഒരു തൂവല്‍ മഴയില്‍ നനഞ്ഞു തണുത്ത് നില്‍ക്കവേ ഒരു സുലൈമാനി കുടിച്ച സുഖം ..! പിന്നെയും എത്ര എത്ര മികച്ച സീനുകള്‍ , ചത്ത്‌ പോയ പൂച്ച കുട്ടിയെ മറവു ചെയ്യുന്ന പോലും.. , ഓരോ സീനിനും ദുല്‍ക്കര്‍ എന്ന നടന്‍ കൊടുക്കുന്ന എക്സ്പ്രെഷന്‍, തിലകന്‍ എന്ന നടന്റെ ശരീര ഭാഷയും എക്സ്പ്രേഷനസും. നിത്യമേനോന്‍, സിദ്ദിക്ക് , പ്രവീണ എല്ലാവരും നന്നായി ചെയ്തു . സംഗീതം , ക്യാമറ , എല്ലാം എല്ലാം മനോഹരം ഈ സിനിമയിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കാന്‍ മാമുക്കോയ എന്ന നടന്റെ ശബ്ദം അല്ലാതെ വേറെ ഒരു ശബ്ദം നമുക്ക് ആലോചിക്കാന്‍ കൂടി പറ്റില്ലാത്ത വിധം ആണ് , അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സിനിമ തുടങ്ങി , ആ ശബ്ദത്തിലൂടെ തന്നെ സിനിമയുടെ ക്ലൈമാക്സ്‌ ലേക്ക് എത്തുന്നതു. ഒഴിവാക്കാവുന്ന സീനുകള്‍ ഈ ചിത്രത്തിലും ഉണ്ട് . പക്ഷെ ചിത്രം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട്‌ പറഞ്ഞു , ആ സീനുകള്‍ ഞാന്‍ മറന്നു കളയുന്നു. കാരണം നന്മയുടെ ആഘോഷം ആണ് ഈ ചിത്രം അതിലെ ഈ ചെറിയ തെറ്റുകള്‍ മറന്നു കളയുക തന്നെ വേണം. അത് കൊണ്ട് തന്നെ ആ സീനുകള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. കഥയും പറയുന്നില്ല.. കാരണം ഇത് കണ്ടു , കരളില്‍ കൊണ്ട് നടക്കേണ്ട ഒരു ചിത്രം ആണ് ..
ബലി കറുകക്ക് വല്ലാത്ത ഒരു സുഗന്ധം ഉണ്ട് . പക്ഷെ ഒരിക്കല്‍ എന്റെ സുഹൃത്ത്‌ പറഞ്ഞു അതിനു സങ്കടത്തിന്റെ ഗന്ധം ആണ് എന്ന്. ഒരുപാടു സ്നേഹിച്ചിരുന്ന ഒരു മുത്തച്ചനോ , മുത്തശ്ശിയോ ഇല്ലാത്തതു കൊണ്ടാവണം എനിക്ക് അത് തോന്നാതിരുന്നത്. .! ഇന്നും കര്‍ക്കിടകത്തില്‍ വാവ് ദിവസം തലേന്ന്, ബലി കറുകയും അരിയും പൂവും ചേര്‍ത്ത് പിതൃക്കളെ ധ്യാനിച്ച് കത്തിച്ചു വെച്ച നിലവിളക്കില്‍ അര്‍പ്പിക്കവേ , ഞാന്‍ മാത്രം മാറി നില്കും, വ
ീട്ടില്‍ ആരും എന്നെ അതിനു നിര്‍ബധ്ധിചിടുമില്ല . കരയുന്ന കാക്ക എനിക്ക് മരിച്ചു പോയ എന്റെ മുത്തച്ചനോ മുത്തശ്ശിയോ അല്ല. പകരം ഒരുപാടു സ്നേഹത്തോടെ എന്റെ വീടിലെക് കടന്നു വരുന്ന സുഹൃത്തുക്കളില്‍ ആരുടെയോ വിരുന്നറിയിക്കുന്ന ഒരു ദൂതന്‍ ആണ് . തികഞ്ഞ കള്ള നോട്ടത്തോടെ അടുക്കള മുറ്റത്ത്‌, അമ്മിയില്‍ തേങ്ങയും , മുളകും ചേര്‍ത്ത് അരയ്ക്കുന്ന അമ്മയോട് " അവര്‍ വരാറായി , ഇനിയും വൈകാതെ , വിരുന്നോരുക്കൂ .." എന്ന് പറയുന്ന ഒരു ദൂതന്‍ ..
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡിസംബറിലെ ഒരു തണുത്ത സന്ധ്യയില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ഏതോ ഒരു പരിപാടിയില്‍ വെച്ചാണ്‌ ഞാന്‍ ആദ്യം ആ കുട്ടിയെ കാണുന്നത് ..! വളരെ മനോഹരമായി പാടുന്ന ഒരു ഏഴാം ക്ലാസുകാരി ..!ആഷ് നിറത്തില്‍ ഉള്ള മിഡിയും , വെളുത്ത നിറത്തില്‍ ഉള്ള ടോപ്പും അണിഞ്ഞ അല്പം ഇരു നിറത്തില്‍ ഉള്ള ഒരു കുട്ടി ... അന്ന് പ്രീ ഡിഗ്രി വിദ്യാര്‍ഥി ആയിരുന്ന എനിക്ക് ആ കാലയളവിനുള്ളില്‍ ഇഷ്ടം തോന്നിയ ഒരു പ
ാട് കുട്ടികള്‍ ഉണ്ടായിരുന്നു .. അത് കൊണ്ട് " ഇതാ നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്ന കുട്ടി " എന്ന് മനസ്സു പറഞ്ഞപ്പോള്‍ ,"നിനക്ക് വീണ്ടും തുടങ്ങിയോടാ" എന്ന് ഞാന്‍ എന്റെ മനസിനോട് ചോദിച്ചു ..! വര്‍ഷങ്ങള്‍ പോകവേ ജീവിതത്തില്‍ , പലപ്പോഴും പലരോടും പ്രണയം തോന്നി... വിവാഹം എന്ന് ചിന്തിക്കുമ്പോഴൊക്കെ , പിന്നീടു ഞാന്‍ കണ്ടിട്ടില്ലാത്ത ആ പാട്ട്കാരി കുട്ടി " നീ എന്തിനാ കൂടുതല്‍ ചിന്തിക്കുന്നതും , കൂടുതല്‍ പേരെ നോക്കുന്നതും, ഞാന്‍ തന്നെ വരും നിന്റെ ഭാര്യ ആയിട്ട് " എന്ന് മനസില്‍ ഇരുന്നു പറഞ്ഞു ..!
അവിചാരിതമായിട്ടു വന്ന വിവാഹാലോചന , അത് അവളുടെ ആണ് എന്ന് അറിഞ്ഞപോള്‍ ആദ്യം തോന്നിയത് അത്ഭുതം ആയിരുന്നു , ജാതകം ചേരില്ല എന്ന് അറിഞ്ഞപോള്‍ തോന്നിയത് ചെറിയ ഒരു സങ്കടവും ... എങ്കിലും നഷ്ടപെട്ടതിനെ ഓര്‍ത്തു സങ്കടപ്പെടാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ട് തന്നെ അത് മറന്നു...
പിന്നീട് , കഴിഞ്ഞതിന്റെ മുന്‍പത്തെ ഒരു ഓണക്കാലത്ത് , ഞങ്ങള്‍ കണ്ടു . വര്‍ഷങ്ങള്‍ക് ശേഷം , ഉള്ള ഒരു കൂടി കാഴ്ച എന്ന് പറയാന്‍ പറ്റില്ല. കാരണം അവള്‍ എന്നെ ആദ്യമായി കാണുകയായിരുന്നു ... ! കുറച്ചു നേരം സംസാരിച്ചു , തിരിച്ചു വീട്ടില്‍ എത്തിയ ഞങ്ങള്‍ രണ്ടു പേരും " ഇത് മതി" എന്ന് അന്ന് തന്നെ പറഞ്ഞു .. വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പ് അവളുടെ അച്ഛന്‍ ചോദിച്ചു " കുട്ടിയെ കാണണ്ടേ? "
മറുപടി പെട്ടെന്നായിരുന്നു ' ഞാന്‍ കണ്ടിടുണ്ട് " പറ്റിയ അബദ്ധം പെട്ടെന്ന് തിരുത്തി " പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് "
ഇത് എഴുതാന്‍ കാരണം ആരുടെയോ ഒരു സ്റ്റാറ്റസ് മെസ്സേജ് ആണ് " ജീവിതത്തിലേക്ക് വരുന്ന കുട്ടിയെ ദൈവത്താല്‍ തീരുമാനിക്കെപെട്ടിടുന്ടെങ്കില്‍ , പിന്നെ മറ്റൊരാളെ പ്രണയിക്കാന്‍ ദൈവം എന്തിനു അവസരം ഒരുക്കുന്നു " എന്ന്
പ്രണയം ഓടുപാട് ഉണ്ടാകാം, പക്ഷെ അതിനൊക്കെ ഇടയില്‍ ദൈവം നമ്മെ കാണിച്ചു തരും " ദാ, ഇവള്‍ / ഇവന്‍ ആണ് നിന്റെ ജീവിതത്തിലേക്ക് വരാന്‍ പോകുന്നത് " എന്ന് ..
ഓരോ മഴക്കാലവും, ആര്‍ത്തു പെയ്യുന്ന കര്‍കിടകത്തിനു ശേഷം ഇടയ്ക്കു ഒന്ന് മാറി നില്കും. തെളിഞ്ഞ ആകാശം കണ്ടു, പാറി വീഴുന്ന വെയില്‍ ചൂടേറ്റു , കൂട്ടം ചേര്‍ന്ന് തുള്ളുന്ന ഓണത്തുംബികളെ വരവേല്‍ക്കാന്‍ , ഓരോ മഴക്കാലവും ഇടയ്ക്കു ഒന്ന് മാറി നില്കും ....
കാലം മാറിയതോടെ , ഓണം എന്നുള്ളത് വെറും ഒരു ദിവസത്തെ ആഘോഷമായി മാറുമ്പോഴും , തൃപ്പൂണിത്തുരക്കാരന് അന്നും ഇന്നും അത്തം മുതല്‍ ഓണം തുടങ്ങും... തിരക്കേറിയ രാജ ന
ഗരിയില്‍ , കൊട്ടും മേളവും ഒക്കെയായി അത്താഘോഷം തുടങ്ങുമ്പോഴേ ഓണം വരവായി .....
ലക്ഷ്മി മൂപ്പത്തിക്ക് അന്ന് എത്ര വയസു ഉണ്ടാകും എന്ന് അറിയില്ല .. ഒരു നൂറു വയസ്സ് എന്തായാലും കഴിഞ്ഞു കാണും , തലയില്‍ വെച്ച കുട്ടയില്‍ , കളി മണ്ണില്‍ മെനഞ്ഞ ത്രിക്കക്കരയപ്പനെയും കൊണ്ട് വീട്ടില്‍ വന്നു കേറും.. " വേണോ എന്ന ചോദ്യം ഇല്ല. " ഏഴു ഓണത്തപ്പനെ ഇറയത്ത്‌ വെച്ചിട്ട് പതുകെ നടന്നു പോകും അടുത്ത വീടിലെക് . ഇനിയുള്ള വരവ് ഓണം കഴിഞ്ഞിട്ട് , പൈസ വാങ്ങാന്‍ ...! ലക്ഷ്മി മൂപ്പത്തി മരിച്ചിട്ട് ഇപോ ഒരു അഞ്ചു വര്‍ഷം ആയി കാണും .. എന്നാലും ഓണത്തപ്പന്‍ വീടിലെക് വരുന്ന രീതിക് മാത്രം മാറ്റം ഇല്ല , സരസു മൂപ്പത്തിയുടെ തലയിലെ പുതിയ പനമ്പ് കുട്ടയില്‍ കേറി ഈ പ്രാവശ്യവും ഓണത്തപ്പന്‍ വരും .. ലീവ് എടുത്തു ഞാന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പേ ...

മുറ്റത്തും പാടത്തും പൂക്കളും , പൂക്കള്‍ പറിക്കാന്‍ സമയവും ഇല്ലാത്തതു കൊണ്ട് തിരുവോണത്തിന് മാത്രം പൂക്കളം ഇട്ടു സായൂജ്യമടയാന്‍ എന്തായാലും ഞങ്ങള്‍ ത്രിപ്പൂനിതുരക്കാര്‍ തയ്യാറല്ല അത് കൊണ്ട് തന്നെ അത്തം മുതല്‍ ഉത്രാടം വരെ തോവാള പൂക്കള്‍ ഓരോ വീട് മുറ്റത്തും പൂക്കളും തീര്‍ക്കും...

തൃപ്പൂണിതുറക്ക് ,തുളസിയുടെയും , താമരയുടെയും ഗന്ധമാണ് ... സ്പന്ദനം ശാസ്ത്രീയ സംഗീതത്തിന്റെയും .. പൂരാടത്തിനും , ഉത്രാടത്തിനും ആ നഗര വീഥിയിലൂടെ ഒന്ന് നടകുമ്പോള്‍ നമ്മിലേക്ക്‌ ഓണം ഒരു വികാരം ആയി വന്നു നിറയും .... ഇടക് എങ്കിലും , കഴിഞ്ഞു പോയ ഒരു ബാല്യത്തിന്റെ ഓര്‍മയില്‍ ഒരു ചെറു സങ്കടവും ....
നാടന്‍ കോഴിമുട്ട ചേര്‍ത്ത അരിമാവ് അച്ചില്‍ മുക്കി തിളച്ചു മറിയുന്ന വെളിച്ചെണ്ണയില്‍ പൊരിച്ചു കോരുന്ന അച്ചപ്പം .. അതാണ് തുടക്കം. പലഹാരത്തിലെ ആദ്യ ഇനം ..! ഇല്ലായ്മകള്‍ക്കിടയിലും പത്തു നടന്‍ കായ ഉപ്പേരി ഉണ്ടാകാതെ എന്ത് ഓണം എന്ന് പറഞ്ഞിരുന്ന ഞങ്ങളും ഇപ്പൊ ബേക്കറി യില്‍ നിന്ന് വരുന്ന പലഹാരത്തിന്റെ സൌകര്യത്തില്‍ , പലഹാര പാത്രങ്ങള്‍ നിറക്കാന്‍ തുടങ്ങി ....

കാലം മാറിയിട്ടും മാറാത്ത ഒന്ന് തന്നെ ആണ് ഉത്രാട പാച്ചില്‍ .... അന്നും ഇന്നും ഉത്രാടം ഉച്ച തിരിഞ്ഞാല്‍ ഞങ്ങള്‍ ഓരോരുത്തരും തിരക്കില്‍ ആയിരിക്കും... തൃപ്പൂണിത്തുരയില്‍ നിറഞ്ഞൊഴുകുന്ന ജനങ്ങളില്‍ ഒന്നായി ചേരുമ്പോഴും ... പരിചയമുള്ളവരെ കാണുമ്പോള്‍ ചിരിക്കാനും "ഓണം എവിടെ വരെയായി .." എന്ന് ചോദിക്കാനും സമയം കിട്ടും.. അത് കൊണ്ട് തന്നെ ആണ് ഈ ഉത്രാട പാച്ചില്‍ ഞങ്ങള്‍ തൃപ്പൂണിത്തുരക്കാര്‍ ഇത്രയേറെ ഇഷ്ടപെടുന്നതും ...

ഉത്രാട രാത്രിയില്‍ ഒരു ചെറു മഴ ഉണ്ടാകും .. ഒരു തൂവല്‍ മഴ ... മണ്ണ് കൊണ്ട് എതിരേല്‍പു തറ ഉണ്ടാക്കുന്ന സമയം ചെറുതായി നനച്ചു കൊണ്ട് ഒരു ചാറ്റല്‍ മഴ ..... കുരുത്തോലയും തെങ്ങിന്‍ പൂക്കുലയും കൊണ്ട് എതിരേല്‍പു തറ അലങ്കരിച്ചു ഒരു മയക്കത്തിന് ഉത്രാട പാചിലിനു വിരാമം ഇടുമ്പോള്‍ അര്‍ദ്ധ രാത്രി കഴിഞ്ഞിടുണ്ടാകും ...

പുലര്‍ച്ചെ , അരിപൊടി കലക്കി എതിരെല്പ്പു തറയിലും , പൂമുഖ വാതില്കളിലും പതിപ്പിച്ചു .. ആര്‍പ്പോ വിളിച്ചു , പൂവട നേദിച്ച് , ഏഴു ഓണതപ്പ്ന്മാരില്‍ ഒരെണ്ണം വീടിലെക് കടന്നു വരുന്ന വഴി തുടക്കത്തിലും , ഒരെണ്ണം അകത്തെ മുറിയിലും ബാകി എതിരേല്‍പു തറയിലും വെച്ച് കഴിയുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങും .. ഇന്നും മാറ്റമില്ലാത്ത എതിരെല്‍പ്പ്.

വീണ്ടും ഒരു തിരുവോണ പുലരി ..... ഓരോ ഓണക്കാലവും , കടന്നുവരുന്ന ജീവിതത്തിന്റെ ഓരോ നിമിഷത്തിനും വേണ്ടി സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകള്‍ ആണ് ... എന്തിനു വേണ്ടി ജീവിച്ചു എന്ന് എപോഴെങ്കിലും ചിന്തികേണ്ടി വന്നാല്‍ , ഓര്‍മ്മകള്‍ നമ്മോടു പറയും ഇതിനൊക്കെ വേണ്ടി തന്നെ.. അതെ ജീവിച്ചു , ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പുന്നത് ഇത്തരം ഓര്‍മ്മകള്‍ തന്നെ .. ഓണക്കാല ഓര്‍മകള്‍ക്ക് ഇത്രയും നിറം ചാര്‍ത്തിയത് ഈ രാജാ നഗരി തന്നെ.... വീണ്ടും ഒരായിരം ഓര്‍മകളുമായി ഒരു ഓണക്കാലം....
കുറച്ചു ദിവസം ആയി സിംഹാസനം എന്നാ ചിത്രത്തെ കുറിച്ച് കാശു പോയ സങ്കടം കൊണ്ട് ഒരുപാടു പേര്‍ റിവ്യൂ എഴുതുന്നു. റൂമില്‍ ഒറ്റക് ഇരുന്നു ബോര്‍ അടിച്ചപോള്‍ , എന്നാല്‍ പിന്നെ തല വെച്ചേക്കാം എന്ന് കരുതി ഇറങ്ങി . തിയേറ്ററില്‍ ഉള്ള മറ്റു സിനിമകള്‍ കണ്ടത് കൊണ്ട് , ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു . തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമ തുടങ്ങാനുള്ള സമയം ആയി .. മൊത്തം ഒരു ഏഴോ - എട്ടോ പേര്‍ ഉണ്ടാകും ... വരേണ്ടായിരുന്ന
ു .. എല്ലാവരും പറഞ്ഞിട്ടും ... അറിഞ്ഞു കൊണ്ട് തല വെക്കണോ ..? റൂമില്‍ ഇരുന്നു ഒരുപാടു ആലോചിച്ചു കാണാം എന്ന് തീരുമാനിച്ചു ... പക്ഷെ ഒട്ടും ആലോചിക്കാതെ കാണണ്ട എന്നും തീരുമാനിച്ചു .. തിരിച്ചു റൂമില്‍ എത്തി സിംഹാസനം എന്ന മനോഹര ചിത്രത്തിലെ ഗാനങ്ങള്‍ കണ്ടപ്പോള്‍ മനസിലായി ഒരുപാടു ആലോചിച്ചു എടുത്താലും ചില തീരുമാനങ്ങള്‍ മണ്ടത്തരവും , ഒട്ടും ആലോചികാതെ തീരുമാനിച്ചാല്‍ അത് നല്ല തീരുമാനങ്ങളും ആകാം എന്ന് ..!
പാട്ടുകള്‍ ചെയ്തിരിക്കുന്നത് ഏതോ ഒരു റോണി റാഫേല്‍ ( എനിക്ക് സംഗീത കുലപതികളെ കുറിച്ച് വലിയ പിടിപാട് ഇല്ലാത്തതു കൊണ്ടാകും , ഇദ്ദേഹത്തെ കുറിച്ച് ഇതിനു മുന്‍പ് കേട്ടിടില്ല ) ഇതിനെ ഒക്കെ കൊലപാതകം എന്നാണ് പറയേണ്ടത് .. സത്യം പറഞ്ഞാല്‍ , റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ " മഴ പെയ്യാണ്‌.." " എന്ന് തുടങ്ങുന്ന ഒരു കൊലച്ചതി സംഗീത സംവിധായകന്‍ ജയചന്ദ്രനും ഷാജി കൈലാസും കൂടി ചെയ്തിടുണ്ട് ... അതിനു ശേഷം ജയചന്ദ്രന്‍ അത്തരത്തില്‍ ഒരു കൊലപാതകം ചെയ്തിട്ടില്ല അതിനു അദ്ദേഹത്തോട് ഒരുപാടു നന്ദി ഉണ്ട് .. അത് കൊണ്ടാകണം ഈ പ്രാവശ്യം ഷാജി അണ്ണന്‍ റോണി റാഫേല്‍ എന്ന പുതിയ കൂട്ട് തേടിയത് ...
ദൈവം പരമ കാരുണ്യവാനും , ക്ഷമ ഉള്ളവനും ആണ് എന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ വേറെ എന്ത് വേണം ... തന്റെ കുറെ പാട്ടുകളിലൂടെ ഷാജി അണ്ണനും കൂട്ടുകാരും കൂടി പളനി മല മുരുകന്റെ ക്ഷമ ഒരുപാടു പരീക്ഷിച്ചു ..! ഇപോ അതും പോരാഞ്ഞിട്ട് പദ്മനാഭനെയും വെറുതെ വിടില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു ..! മുരുകനെയും, ശ്രീ പദ്മനാഭനെയും , ശിവനെയും വിളിച്ചു തുടങ്ങുന്ന ഗാനം എങ്ങാനും അറിയാതെ പ്ലേ ചെയ്താല്‍ , മരിക്കാന്‍ കിടക്കുന്നവന്‍ എഴുനേറ്റു വന്നു അത് പ്ലേ ചെയ്തവനെ തല്ലും .. അത്രയ്ക്ക് മനോഹരമാണ് അതിന്റെ വരികളും , സംഗീതവും .. കുറ്റം പറയരുതല്ലോ .. അതിലെ നമ്മുടെ പ്രിത്വി രാജ് എന്ന മഹാനായ നടന്റെ നടന വൈഭവം കണ്ടാല്‍ പിന്നെ ഒന്നും പറയണ്ട എഴുനേറ്റു വന്നവന്‍ അവിടെ ഉരുണ്ടു വീണു മരിക്കും ...
ഒരെണ്ണം ഇങ്ങിനെ ആയി പോയതാകാം എന്ന് കരുതി അടുത്ത പാട്ട് പ്ലേ ചെയ്തു , " ഓ മയോ , അങ്ങിനെ ഇത് വരെ കേള്‍കാത്ത ഒരു വാക്ക് കൊണ്ട് തുടങ്ങിയ ആ ഗാനം തുടക്കത്തില്‍ തോന്നി നല്ലത് എന്ന് .. പക്ഷെ അതും തഥൈവ ..!
പിന്നെ പറയാന്‍ പറ്റില്ല ഇത് എന്റെ കുഴപ്പം ആകാം .. കാരണം എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു കറി ആണ് " അവിയല്‍ " ഒരുവിധ പെട്ടെ എല്ലാ പച്ചക്കറിയും ചേര്‍ത്ത ഒരു നാടന്‍ വിഭവം .. ഈ പാട്ടുകളും അങ്ങിനെ ഒക്കെ തന്നെ .. ഇത് വരെ കേട്ട പാട്ടുകള്‍ ( ഷാജി അണ്ണന്റെ , പടത്തില്‍ പലതിലും കേട്ട പാടുകള്‍ ) എല്ലാം കൂടെ വെട്ടി നുറുക്കി ഉണ്ടാക്കിയ ഒരു അവിയല്‍ പരുവത്തിലുള്ള പാട്ടുകള്‍ ..ഇത് ഷാജി അണ്ണന്റെ തന്നെ ചെയ്ത കൊല ചതി ആണോ ആവോ .. എന്നിട്ട് ചുമ്മാ ഇട്ടതാണോ " റോണി റാഫേല്‍ " എന്ന പേര് ...

എന്തായാലും എന്റെ അണ്ണാ, ഞങ്ങളെയോ കൊല്ലാന്‍ തീരുമാനിച്ചു .. പാവം ദൈവങ്ങളെ എങ്കിലും വെറുതെ വിട്ടൂടെ ..?
( കഴിഞ്ഞ ദിവസം വീടിലേക്ക്‌ ഫോണ്‍ ചെയ്തു കൊണ്ടിരിക്കവേ , അമ്മ വല്ലാതെ ഒച്ചയില്‍ സംസാരിക്കുന്നു ... എന്താടി അമ്മ ഒച്ചയെടുക്കുന്നത് " എന്ന് ഭാര്യയോട്‌ ചോദിച്ചു : മറുപടി ഇതായിരുന്നു " അത് , ആദി ( ചേച്ചിയുടെ മകന്‍ ) ചാനല്‍ മാറ്റിയപ്പോള്‍ ഏതോ ചാനല്‍ , സിംഹാസനത്തിലെ ഒരു പാട്ട് കാണിച്ചു അത് നിരത്താന്‍ പറഞ്ഞു ഒച്ചയെടുക്കുന്നതാ