9/18/2014

കണ്ണാന്തളി പ്പൂ മിഴികളാലെ
കണ്ണില്‍ കണ്ണാടി നോക്കുന്ന നേരം
ചുണ്ടോടു ചുണ്ടില്‍ പകര്‍ന്നു നല്‍കാനു-
ള്ളില്‍ എന്തോ തുടിയ്ക്കുന്ന പോലെ
നമ്മില്‍ -
എന്തോ തുടിയ്ക്കുന്ന പോലെ
..........
വെയിലിറ്റു വീഴുന്ന , പകലിന്റെ നെഞ്ചിലൊരു
തണല്‍ പോലെ നീയെന്നുമെന്നും
തണുവേറ്റിയൊഴുകുന്ന , പുഴ പോലെ കുളിരുമായ്
നീ എന്റെ അരികിലുണ്ടെന്നും
----------
നറുനിലാ വെണ്ണതന്‍, നൈര്‍മ്മല്ല്യമായി നീ
ഇരുളുന്ന രാവിലുണ്ടെന്നും
ഇതളിടും പൂവില്‍നി - ന്നുയരുന്ന സൌരഭ്യ-
മണിയുന്നു നീയെന്നുമെന്നും ...

----------

6/19/2013

ബ്രേക്ക്‌ പോയി

ബ്രേക്ക്‌ പോയി .............
ബ്രേക്ക്‌ പോയ പെണ്ണിവള്‍
വീട് വിട്ട കാറ്റ് പോല്‍ 
താമരശ്ശേരി ചൊരം കടന്നു വന്നതാ 
ഊത്തി ഊത്തി വാറ്റു കുപ്പി 
കൂടെ ഒന്ന് തന്നെയാട്ടി 
ഡപ്പ് ഡപ്പ് താളമിട്ടു വന്ന ഗേളിവള്‍
------------------
മൊയ്തീനെ സ്പാനെര്‍ എട് ............
ഇത്തെരുവില്‍ അത്തെരുവില്‍ 
എത്തി നോക്കിടും 
പത്തു പേരറിഞ്ഞാല്‍
നാണം കേട്ട് പോയിടും 
ബെല്ലുമില്ല ബ്രേക്കുമില്ല 
ബോഡി ഓക്കെയാ 
എട്ടെ- പത്തു സ്പാനെറെടുത്തൊന്നു നോക്കെടാ
--------------------------
പ്പ ശെര്യാക്കി തരാം
റോഡ്‌ ബ്ലോക്കി ഓടിടുന്ന 
നേരമുണ്ടിവള്‍
ഇപ്പ നോക്കി ഓക്കെയാക്കി
ഇക്ക താരാടാ
ഈ പൊരിച്ച കാലിനൊപ്പം 
കേയെഫ് ഉണ്ടോടാ 
ഇല്ലേല്‍ എട്ടെ- പത്തെടുത്ത് ബാഗിലാക്കെട ......
ബ്രേക്ക്‌ പോയി .............
ബ്രേക്ക്‌ പോയ പെണ്ണിവള്‍
വീട് വിട്ട കാറ്റ് പോല്‍ 
താമരശ്ശേരി ചൊരം കടന്നു വന്നതാ 
ഊത്തി ഊത്തി വാറ്റു കുപ്പി 
കൂടെ ഒന്ന് തന്നെയാട്ടി 
ഡപ്പ് ഡപ്പ് താളമിട്ടു വന്ന ഗേളിവള്‍
------------------
മൊയ്തീനെ സ്പാനെര്‍ എട് ............
ഇത്തെരുവില്‍ അത്തെരുവില്‍ 
എത്തി നോക്കിടും 
പത്തു പേരറിഞ്ഞാല്‍
നാണം കേട്ട് പോയിടും 
ബെല്ലുമില്ല ബ്രേക്കുമില്ല 
ബോഡി ഓക്കെയാ 
എട്ടെ- പത്തു സ്പാനെറെടുത്തൊന്നു നോക്കെടാ
--------------------------
പ്പ ശെര്യാക്കി തരാം
റോഡ്‌ ബ്ലോക്കി ഓടിടുന്ന 
നേരമുണ്ടിവള്‍
ഇപ്പ നോക്കി ഓക്കെയാക്കി
ഇക്ക താരാടാ
ഈ പൊരിച്ച കാലിനൊപ്പം 
കേയെഫ് ഉണ്ടോടാ 
ഇല്ലേല്‍ എട്ടെ- പത്തെടുത്ത് ബാഗിലാക്കെട ......

11/27/2012

ആദ്യം എഴുതിയത് അവള്‍ക്കു വേണ്ടി ആണ് ... ഹൃദയത്തില്‍ നിന്നും നാല് വരി .. പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ച നാല് വരി പ്രണയ കവിത. അവള്‍ അത് വാങ്ങി വായിക്കവേ എന്റെ ഹൃദയം മിടിച്ചു വല്ലാതെ ..അവളുടെ മറുപടിക്ക് വേണ്ടി ...
" നന്നായിടുണ്ട് .. ഇനിയും എഴുതണം കേടോ. എന്തായാലും ഞാന്‍ ഇത് എടുക്കുവാ .. വീട്ടില്‍ എല്ലാരേം കാണിക്കാം .. അച്ഛനു കവിതയൊക്കെ വലിയ ഇഷ്ടാ ..."
മനസ്സില്‍ പൊട്ടാന്‍ നിന്നത
് ലഡ്ഡു എന്നാണ് ഞാന്‍ കരുതിയത്‌ പൊട്ടിയപ്പോള്‍ മനസിലായി അത് ചുമ്മാ എന്റെ മനസ്സ് നീറ്റിക്കാന്‍ ഒരു ഓലപ്പടക്കം ആയിരുന്നു എന്ന് ....
ചെയ്യാന്‍ പാടില്ലാത്തത് ചെയ്തപ്പോള്‍ ഒരു വിഷമം...വൈകിയില്ല ഒരു കടലാസില്‍ മാപ്പ് പറഞ്ഞു കൊണ്ട് അമ്മയ്ക്കും അച്ഛനും വേണ്ടി എഴുതി ..
" പഠിക്കുന്ന നേരത്ത് ഓരോന്ന് കുത്തി കുറിച്ചോണ്ട് ഇരിക്കും .. ഹും ..എന്തായാലും നന്നായി എഴുതിയിടുണ്ട്‌ .... പക്ഷെ ഇപ്പൊ ഈ എഴുത്തും കോപ്പും ഒന്നും വേണ്ട .. ഇരുന്നു പഠിക്കാന്‍ നോക്ക് ...."
ക്രിസ്മസ് നു ചേച്ചിക്ക് വേണ്ടി ഒരു കാര്‍ഡ്‌ അയച്ചു .. മനോഹരമായ രണ്ടു വരികള്‍ അതില്‍ എഴുതി ചേര്‍ക്കാന്‍ മറന്നില്ല ..
" ഡാ എനിക്ക് അത് ഒന്നും മനസിലായില്ല ..ഒരു മാതിരി സാഹിത്യം ......"
സങ്കടം സന്തോഷം ... അങ്ങിനെ ഒരുപാട് എഴുതി , ഏട്ടന്, കുറെ സംശയങ്ങളും ചോദ്യങ്ങളും ... മറുപടി ഇതായിരുന്നു
" നീ നല്ല ഒരു എഴുത്തുകാരന്‍ ആണ് ..."
അതോടെ നിര്‍ത്തി എന്ന് കരുതരുത് ..എഴുതി ....വീണ്ടും .. അയച്ചു കൊടുത്തു
അതിനു മാത്രം മറുപടി കിട്ടി
" പ്രസിദ്ധീകരണ യോഗ്യമാല്ലാത്തതിനാല്‍ ഇത് തിരിച്ചു അയക്കുന്നു ..."
പൊട്ടാന്‍ ഇനി ലഡ്ഡുവും ഓലപ്പടക്കവും ഇല്ലാത്തതു കാരണം ഞാന്‍ പേനക്ക് ക്യാപ് ഇട്ടു ..നിര്‍ത്തി .... ! ഇനി ഇല്ല ...:-)
"ഒരു ചാറ്റല്‍ മഴ വീണ പുലരി തേടി 
അണയാത്ത കുളിരിന്റെ കണിക തേടി 
ഇടയന്റെ പാട്ട് പോല്‍, ഒരു തെന്നലിന്‍ 
ഇടറാത്ത ശ്രുതി ചേര്‍ന്ന കുളിര് തേടി 
അണയുന്നു ഞാനുമെന്‍ പുലര്‍ സ്വപ്നവും 
...............
ഇരുള്‍ വീണ രാവുകള്‍ ഇതളൂര്‍ന്നു പോയ്‌ ..."
നിന്റെ പ്രണയത്തിന്റെ തുണ്ട് 
ഒരു നോട്ടത്തിലൂടെ 
എന്റെ മനസ്സിലേക്ക് ...
ഞാന്‍ കരുതി അത് മയില്‍‌പ്പീലിത്തുണ്ട് എന്ന്.

പുസ്തക താളുകള്‍ക്കിടയില്‍ 
പെരുകുന്ന
ഒരു മയില്‍ പീലിത്തുണ്ട് പോലെ
അതും പോകെ പോകെ പെരുകും എന്ന് ഞാന്‍ കരുതി ..

ദിവസങ്ങള്‍ , ആഴ്ചകള്‍ , മാസങ്ങള്‍ , വര്‍ഷങ്ങള്‍ ....
ഇനിയും പെരുകാത്ത ആ പ്രണയത്തിന്റെ പീലി
ഇടക്ക്ഇടയ്ക്ക് ഞാന്‍ ഇപ്പോഴും താലോലിക്കാറുണ്ട്...
പ്രണയം മരണമാണ് .. 
ജനനവും ആണ് 
എന്റെ മരണം 
നിന്റെ മരണം 
നമ്മുടെ ജനനം .....
കണ്ണിനു മുന്നിലേക്ക് വരുന്നതിനു മുന്‍പ് എന്റെ കാതിലേക് ആണ് അവള്‍ വന്നത് ഒരു കോഴിക്കോടന്‍ കൊഞ്ചലോടെ ..:-) വെറും ഒരു മിസ്സ്‌ കാള്‍ വഴി പരിചയപെട്ട ആ സൌഹൃദം ഏകദേശം രണ്ടു വര്‍ഷത്തോളം ഫോണ്‍ വിളി മാത്രം ആയി ഒതുങ്ങി നിന്നു. ഇടക് അവള്‍ ഒരു ഫോടോ അയച്ചു തന്നു ( ഫോടോ ഷോപ്പ് ഉള്ളത് കൊണ്ട് എന്റെ ഫോടോ അതിനു മുന്‍പേ ഞാന്‍ അയച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ ) അപ്പോള്‍ പറഞ്ഞു വന്നത് അവളുടെ ഫോട്ടോ. സീറോ സൈസ് എന്ന
 പേരില്‍ പുരുഷന്റെ കാഴ്ചാ ഭാഗ്യത്തിന് നേരെ കൊഞ്ഞനം കുത്തുന്ന ചില ഈര്‍ക്കില്‍ കൊലങ്ങള്ക് ഒരു അപവാദം ആയിരുന്നു അവള്‍ . പൂച്ച കണ്ണുള്ള , തട്ടം കൊണ്ട് മുടി മറച്ച ഒരു കൊച്ചു സുന്ദരി ..
പെട്ടെന്ന് ഒരു ദിവസം തിരുവനന്തപുരത്തേക്ക് അവള്‍ വരുന്നു എന്ന് പറഞ്ഞപോള്‍ എനിക്ക് സന്തോഷം തോന്നിയതിനു കാരണം , ഫോടോ അവളുടേത്‌ തന്നെ എന്ന് ഉറപ്പിക്കാമല്ലോ എന്നതിനാലാണ് ..
താമസ സ്ഥലത്തേക്ക് വരുത്താതെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കാണാം എന്ന് തീരുമാനിച്ചതും , കൂടെ രണ്ടു സുഹൃത്തുക്കളെ കൂടിയതും ആരാ , എന്താ എന്നൊക്കെ ഉള്ള പേടി കൊണ്ടാണ് എന്ന് നിങ്ങള്‍ വിചാരിക്കരുത് ... ചുമ്മാ അവന്മാരെ കൂടെ കൂട്ടി അത്രേ ഉള്ളൂ
സമയം 6.45 PM പരശുറാം വന്നു നിന്നു.. നല്ല തിരക്ക് .. പ്രധാന കവാടത്തില്‍ ഞങ്ങള്‍ മൂന്നു പേര്‍ . അവളെ കാത്തു നിന്നു .. എന്റെ കയ്യില്‍ അവള്‍ക് കൊടുക്കാന്‍ രണ്ടു കാട്ബരീസ് ( തുടക്കം മധുരം കഴിച്ചു കൊണ്ടാകട്ടെ) ...
അവള്‍ വന്നു ഫോട്ടോയില്‍ കണ്ടതിലും സുന്ദരി ..:-)
ആദ്യമായി കണ്ടതിന്റെ അപരിചിതത്വം തോന്നാത്തത് , ഫോണ്‍ വഴി ഒരുപാട് സംസാരിച്ചത് കൊണ്ടാകാം .. മിട്ടായി കൊടുത്തു ( മിട്ടായി കൊടുക്ക്‌ ആഘോഷിക്കൂ ..)
ഒട്ടും വൈകിയില്ല ..അവള്‍ എനിക്കും തന്നു .....ചേര്‍ന്ന് നിന്നു ഒരു ഉമ്മ
വിയര്‍ത്തു പോയി ഞാന്‍ .. ആ തിരക്കില്‍ ... ആരേലും കണ്ടാല്‍
അതെ സാധാരണ ഒരു ആണിന് ആരേലും കണ്ടാല്‍ ആണ് പ്രശ്നം .. ആരും ഇല്ലത്തപോള്‍ ആയിരുന്നേല്‍ ......അത് അവള്കും നന്നായിട്ട് അറിയാമായിരുന്നിരിക്കാം ..
ആണിന്റെ ഉള്ളില്‍ എപ്പോഴും ഉണ്ട് കള്ളത്തരം ..
നാളേക്കായി വിചാരപ്പെടരുത് എന്ന്
വേദപുസ്തകം 
നാളെക്കായി നീ എന്ത് കരുതി എന്ന്
വീടും വീട്ടാരും
നാടും നാട്ടാരും 
നാളുകളായി "നാളെ" കളെ കുറിച്ച് 
കേട്ടു, കേട്ടു കൊണ്ടിരിക്കുന്നു 
നാളെ അത് കേള്‍ക്കുമോ എന്ന് അറിയില്ല ..
വഴിയരികില്‍ നിന്ന് അവളോട്‌ "മന സമ്മതം "ചോദിച്ചു 
"നാളെ പറയാം എന്ന് അവളും പറഞ്ഞു ..
വേദ പുസ്തകം ഞാന്‍ മാറ്റി എഴുതി
"നാളേക്കായി വിചാരപ്പെടാന്‍ വേണ്ടി മാത്രം
നാളുകള്‍ കഴിഞ്ഞില്ല
നാളെയും ആയില്ല
ഞാന്‍ ഇന്നേ മരിച്ചു ..
വേദ പുസ്തകം വീണ്ടും ആരോ തിരുത്തി
നാളെക്കായി വിചാരപ്പെടരുത്
നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ .....
ആദര്‍ശ് ഏലിയാസിന്റെ ടൈം ലൈന്‍ . 
=============================

മാര്‍ച്ച്‌ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ഉണര്‍ന്ന ഉടന്‍ ആദര്‍ശ് ഏലിയാസ് എന്ന ഞാന്‍ എന്‍റെ ഫേസ് ബുക്ക് തുറന്നു ലൈക്ക്കളും കമന്റുകളും, സുഹൃത്തുക്കളുടെ സ്റ്റാറ്റസ് അപ്ടെട്ടെസും നോക്കി. സാധാരണായി ഓര്‍മ തുണ്ടുകള്‍ സ്റ്റാറ്റസ് ആയി ഇടുന്ന എനിക്ക് അന്ന് അപ്ഡേറ്റ് ചെയ്യാന് ഒന്നും ഉണ്ടായിരുന്നില്ല .. അല്ലെങ്കിലും , അച്ഛന്റെയും അമ്മയുടെയും ഏക
 മകന്‍ ആയ എനിക്ക് "സഹോദര ദിനത്തില്‍ " എന്ത് ഓര്‍മത്തുണ്ട് ഉണ്ടാകാന്‍ ...
രണ്ടു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടായിരുന്നു അത് അക്സെപ്റ്റ് ചെയ്തു .കുറച്ചു സ്ടാടസുകള്ക്ക് കമന്റ് ചെയ്തു ..പെട്ടെന്ന് തന്നെ ലോഗ് ഔട്ട് ചെയ്തു എഴുന്നേറ്റു . ..
അര മണിക്കൂറിനകം പള്ളിയിലേക്കിറങ്ങി..കുര്‍ബ്ബാനകഴിഞ്ഞു വരുമ്പോള്‍ പതിവ് പോലെ പാതി വഴിയില്‍ വെച്ചു ആന്‍ മേരി യുടെ മുന്നില്‍ വണ്ടി നിര്‍ത്തി ..
" ടീ മേരി കുട്ടീ കേറിക്കോ ..നീ നടന്നു വിഷമിക്കണ്ട ..ഇചായനെ ചുറ്റി പിടിച്ചിരുന്നു അങ്ങ് പോകാം ..."
എല്ലാ ഞായറാഴ്ചയും മുടങ്ങാതെ കേള്‍ക്കുന്ന ചോദ്യം ആയതു കൊണ്ട് ചോദ്യം തീരുന്നതിനു മുന്നേ മറുപടി കിട്ടി ...
" നീ പോടാ പട്ടി...."
ഒട്ടും വൈകാതെ, ഒരു തെറ്റ് പോലും വരുത്താതെ , എല്ലാ ആഴ്ചയും പറയുന്ന മറുപടി ....
" നീ ആന്‍ മേരി അല്ലെടീ ...ആണ്‍ മേരിയാ ..അണ്ടി വെച്ച പെണ് ....."
വണ്ടി സ്റ്റാര്ട്ട് ചെയ്തു .. വീടിനു മുന്നിലെ കവലയില് "ലവന്മാര് " കൂടി നില്പ്പുണ്ടായിരുന്നു .. ഈ "ലവന്മാര് " എന്ന് പറയുമ്പോള്‍ ,സ്കൂളില് കൂടെ പഠിച്ച , വീടിന്റെ അടുത്തുള്ള കുറച്ചു പേര് . പത്തു കഴിഞ്ഞു നാട്ടില് ലോട്ട് ലൊടുക്കു പരിപാടിയുമായി കൂടി ഇരിക്കുന്ന "ലവന്മാര് " ഞായറാഴ്ച എവിടെയോകറങ്ങാന്‍ ഉള്ള പരിപാടി ആണ് ..
അവിടെയും രഥം അല്പ നേരം നിര്‍ത്തി ...
" ഡാ ആദര്‍ശേ , നീ വരുന്നോ ..? ചോദ്യം രതീഷിന്റെ വക .അല്ലേലും കൂട്ടത്തില്‍ നല്ലവന്‍ അവനെ ഉള്ളൂ
"എങ്ങോട്ടാ.?."
" ചുമ്മാ ഒരു കറക്കം... പിന്നെ മുല്ല പന്തല് ഷാപ്പില് ഒരു വിസിറ്റ് .."
" ഓ നിങ്ങള് വിട്ടോ ..ഞാനില്ല ..പഠിക്കാനുണ്ട് അളിയാ ..' അപ്പൊ ശരി .." ഞാന് വണ്ടി വീണ്ടും സ്റ്റാര്ട്ട് ചെയ്തു
പിന്നെ, ഇമ്മാതിരി അലംബുകള്‍ക്കൊപ്പം പോകാന്‍ ..അതും ഞാന്‍ ....
നേരെ വീട്ടിലേക്ക്.......വിശന്നിട്ടു വയ്യ
"സണ്ണി വന്നിടുണ്ട് ..നിന്നെ അന്വേഷിച്ചു വന്നതാ ..."
അപ്പത്തിനു മീതെ സ്റ്റൂ ഒഴിച്ച് കൊണ്ട് അമ്മ പറഞ്ഞു ..
"ഓ എന്താ പരിപാടി ?
"എന്തോ ഷോപ്പിംഗ് ആണ് എന്ന് തോന്നുന്നു ...രാവിലെ നിന്നേം കൂടി ഒബ്രോണ്‍ വരെ പോണം ന്നു പറഞ്ഞു വന്നതാ . നിന്റെ മുറിയില്‍ ഉണ്ട് .."
" ഛെ സണ്ണിച്ഛന്‍ എന്തിനാ എന്റെ റൂമില്....? അതും ഞാന്‍ ഇല്ലാത്തപ്പോ ..?
വേഗം എഴുനേറ്റു കൈ കഴുകി.
"അതിനു എന്താടാ നിന്റെചേട്ടന്‍ അല്ലെ ? അവന്‍ നിന്‍റെ റൂമില്‍ കയറുന്നതിനു എന്താ ..?
"ഓ ഒരു ചേട്ടന്‍ ...."
രാവിലെ തന്നെ ഓരോന്ന് ഇറങ്ങികോളും കുറ്റീം പറിച്ചു ..അച്ഛന്റെ ചേട്ടന്റെ മകന് ആണ് .ചേട്ടന്‍ ആണ് ..സമ്മതിച്ചു .എന്നും പറഞ്ഞു ഞാന്‍ ഇല്ലാത്തപ്പോ എന്റെ റൂമില്‍ കയറുന്നത് മര്യാദയാണോ?
കഷ്ടപ്പെട്ട് വരുത്തിയ ഒരു ചിരിയുമായി മുറിയിലേക്ക് ചെന്നു
"ആ നീ എത്തിയോ ? ഡാ നമ്മുക്ക് ഒന്ന് ഒബ്രോണ്‍ വരെ പോയാലോ ..? ഒരു ചെറിയ ഷോപ്പിംഗ് ..നിന്റെ സെലെക്ഷന്‍ സൂപ്പര്‍ ആണല്ലോ .. നീ കൂടെ വാ ,,"
"അയ്യോ ..അത് നടക്കില്ല അച്ചായാ . ഒരുപാട് പഠിക്കാന്‍ ഉണ്ട് "
" ഡാ നമുക്ക് പെട്ടെന്ന് തിരിച്ചു പോരാം .."
സണ്ണിച്ഛന്‍ വിടുന്ന ലക്ഷണം ഇല്ല
"ഓ ഞാന്‍ ഇല്ലസണ്ണിച്ഛ....ഒരുപാടു പഠിക്കാന്‍ ഉണ്ട് ... എത്ര പേപ്പര്‍ ആണെന്നോ എഴുതി എടുക്കാന്‍ ഉള്ളത് ..സപ്പ്ളി എഴുതി മടുക്കും .."
" അത് പിന്നെ പഠിക്കാന്‍ പോയാ പഠിക്കണം അല്ലാതെ പിന്നെ...." സണ്ണിച്ഛന്‍ പാതിയില്‍ നിര്‍ത്തി മുറിയില്‍ നിന്ന് ഇറങ്ങി...
ഓ പിന്നെ , ഇവന്റെയൊക്കെ പറച്ചില് കേട്ടാല്‍ തോന്നും പഠിച്ചു അങ്ങ് വലിയ പുള്ളി ആയി എന്ന് . ഞാന്‍ വാതില്‍ അടച്ചു. ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു
സഹോദര ദിന സന്ദേശങ്ങളും , ഇമേജ് കളും കൊണ്ട് നിറഞ്ഞ ഒരു ഫേസ് ബുക്ക് ദിനം . എത്ര ആലോചിച്ചിട്ടും നല്ല ഒരു സ്റ്റാറ്റസ് മെസ്സേജ് മനസിലേക്ക് വരുന്നില്ല . ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി .
" നിനക്ക് അവന്റെ കൂടെ ഒന്ന് ചെല്ലാമായിരുന്നില്ലേ ..?"
ഇതാണ് കുഴപ്പം . അമ്മക്ക് എന്നെ കണ്ടാല്‍ അപ്പൊ തുടങ്ങും . . അങ്ങിനെ പാടില്ലായിരുന്നോ , ഇങ്ങിനെ പാടില്ലയിരുണോ .. നൂറു ചോദ്യങ്ങള് ആണ് അമ്മയ്ക്ക് . അച്ഛന് പിന്നെ എന്നെ കാണുമ്പോഴേ പുച്ഛം ആണ് .സപ്പ്ളി എന്ന ഒരേ ഒരു കാരണം ആണ് ഈ പുച്ച്ചതിനു കാരണം എന്ന് എനിക്ക് അറിയാം .. ഉപദേശം .. ചോദ്യങ്ങള്‍ .. അല്ലെങ്കിലും മക്കളോടുള്ള ഈ സമീപനം തന്നെ മാറേണ്ടത് . ആണ് എന്ത് ചെയ്യണം എന്നും ചെയ്യരുത് എന്നും ഈ പ്രായത്തില് ഇവര് പറഞ്ഞിട് വേണോ മനസ്സിലാക്കാന്‍ .. പരീക്ഷ എഴുതിയാല് കുറച്ചു പേര് തോല്ക്കും , കുറച്ചു പേര് ജയിക്കും . തോല്ക്കുന്നത് അത്ര മോശം ഒന്നും അല്ല എന്ന് ഇവര് എന്നാണാവോ മനസിലാക്കുന്നത് ..ഇത് കൂടാതെ കുറെ ബന്ധുക്കളും ..എന്റമ്മോ ..മടുത്തു .നമ്മുടെ സമൂഹം തന്നെമാറേണ്ടിയിരിക്കുന്നു ... എന്ത് ചെയ്യാം എനിക്ക് ഒറ്റക് അതൊന്നും കഴിയില്ലല്ലോ . ഞാന്‍ വീണ്ടും മുറിയിലേക്ക് കയറി . മനസ്സില്‍ വന്ന സ്റ്റാറ്റസ് മെസ്സേജ് കൊണ്ട് ഫേസ് ബുക്ക് അപ്ഡേറ്റ് ചെയ്തു .
**************************
അച്ഛന്‍ , അമ്മ, സഹോദരങ്ങള് ,ബന്ധുക്കള് , സുഹൃത്തുക്കള് ... അവരുടെ സ്നേഹം , കരുതല് ഒരു മനുഷ്യനെ മനുഷ്യന് ആകുന്നതു ഇതൊക്കെ തന്നെ . എല്ലാ ദിവസവും നമ്മോടു ചേര്ന്ന് നില്ക്കുന്ന അവരെ ഓര്മ്മിക്കാന് ഒരു പ്രത്യേക ദിവസം വേണം എന്ന് എനിക്ക് തോന്നുന്നില്ല . എങ്കിലും അങ്ങിനെ ഒരു ദിവസം ആഘോഷിക്കപെടുമ്പോള് ഞാന് മാത്രം മാറി നില്ക്കുന്നില്ല എല്ലാ സുഹൃത്തുക്കള്കും എന്റെ ബ്രെതെഴ്സ് ഡേ ആശംസകള് "
*****************************
അപ്പോള്‍ താഴെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടു .
അല്പം കഴിഞ്ഞതും അമ്മ വിളിച്ചു
"ഡാ ആദര്‍ശേ , ദേ, വല്ല്യമ്മച്ചിക്ക് നിന്നോട് എന്തോ പറയാന്‍ ഉണ്ടെന്നു .."
ഞാന്‍ താഴേക് പോയില്ല ..ഫേസ് ബുക്ക് ടൈം ലൈനില് നിന്ന് കണ്ണെടുക്കാതെ വിളിച്ചു പറഞ്ഞു.
" അമ്മച്ചീ , ഞാന്‍ പഠിക്കുവാ , പിന്നെ വിളിച്ചോളാം എന്ന് പറ .."
അപ്പോഴേക്കും എന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് നു രണ്ടു ലൈക് കിട്ടി .. ഇനി വരാന്‍ പോകുന്ന ലൈക് കള്ക്കും കമന്റ്കള്ക്കും വേണ്ടി ഞാന്‍ കാത്തിരുന്നു , മുഖപുസ്തകത്തില് നിന്നും മുഖമുയര്ത്താതെ ....